ന്യൂയോർക്ക്: വോളീബോൾ മുൻ താരം ജെയ്സമ്മ മുത്തേടവും ഭർത്താവും രഞ്ജി ട്രോഫി ക്രിക്കറ്റ് മുൻ താരവുമായ രഞ്ജിത്ത് തോമസും അമേരിക്കയിൽ എത്തിച്ചേർന്നു. ഡാളസ്, ബോസ്റ്റൺ , ന്യൂയോർക്ക്, വാഷിംഗ്ടൺ ഡിസി തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തും. മേയ് നാലിന് കേരളത്തിലേക്ക് മടങ്ങും.
1979 മുതൽ അഞ്ച് വർഷക്കാലം ജെയ്സമ്മ കേരള സീനിയർ വോളി ടീമിൽ അംഗമായിരുന്നു. ഭോപ്പാലിൽ 31-ാമത് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.
1980ൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ഇന്ത്യൻ ജൂനിയർ ടീമിൽ അംഗമായിരുന്നു. മെക്സിക്കോയിൽ നടന്ന ലോക ജൂണിയർ ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. 1982ൽ ന്യൂഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ സീനിയർ ടീമിനായി ജഴ്സിയണിഞ്ഞു.
1983ൽ കെഎസ്ഇബിയിൽ ജോലിയിൽ പ്രവേശിച്ച ജെയ്സമ്മ ജെയ്സമ്മ ടീമിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു. കളിക്കാരി എന്നതിലുപരി പരിശീലകയായും മാനേജരായും ജെയ്സമ്മ ടീമിന്റെ അവിഭാജ്യ ഘടകം ആയിരുന്നു.
നിലവിൽ വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് അംഗവും ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി അംഗവുമാണ്. വിദേശ ചാമ്പ്യൻഷിപ്പുകളിൽ പലതവണ ഇന്ത്യൻ ടീം മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജെയ്സമ്മയുടെ ഭർത്താവായ രഞ്ജിത്ത് തോമസ് കേരളത്തിന്റെ രഞ്ജി ട്രോഫി മുൻ വിക്കറ്റ് കീപ്പറാണ്. എസ്ബിടിക്കായി ഏകദേശം 25 വർഷം കളിച്ച അദ്ദേഹം സ്റ്റേറ്റ് ബാങ്കിന്റെ സ്പോർട്സ് ഓഫീസറുമായിരുന്നു. കേരള സർവകലാശാലയെ അഞ്ച് വർഷം പ്രതിനിധീകരിച്ചു.
രഞ്ജി ട്രോഫിയിൽ 10 വർഷം കളിച്ചു.ഇന്ത്യൻ സൗത്ത് സോൺ ടീമിനെ രണ്ട് വർഷം പ്രതിനിധീകരിച്ച ഇദ്ദേഹം ഓൾ ഇന്ത്യ എസ്ബിഐ ക്രിക്കറ്റ് ടീമിനെയും പ്രതിനിധീകരിച്ചു. ഓൾ ഇന്ത്യ അസോസിയേറ്റ് ബാങ്ക് ടീമിന്റെ കോച്ചും മാനേജരുമായിരുന്നു. ബിസിസിഐ മാച്ച് റഫറിയായി മൂന്ന് വർഷം സേവനമനുഷ്ഠിച്ചു.
കേരള ക്രിക്കറ്റ് അസോസിയേഷനിൽ ജനറൽ മാനേജറായി അഞ്ച് വർഷം സേവനമനുഷ്ഠിച്ചു. നിലവിൽ കെസിഎയുടെ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി ചെയർമാനാണ്.
രഞ്ജിത്ത് തോമസ് എസ്ബിടി ചീഫ് മാനേജരായും ജയ്സമ്മ ജെയ്സമ്മ ചീഫ് അക്കൗണ്ട്സ് ഓഫീസറായും ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും ഇരുവരും ഇന്നും കായിക മേഖലയിൽ സജീവമായി തുടരുന്നു.
ഇവരുമായി ബന്ധപ്പെടാവുന്ന നമ്പർ: 91 9447133416 (വാട്ടസ്ആപ്).